സയ്യിദ്അബ്ദുറഹ്മാന്‍ അല്‍ ബുഖാരി (ഉള്ളാള്‍ തങ്ങള്‍)

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ രക്ഷാധികാരി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍, സയ്യിദ് മദനി ദര്‍ഗ ട്രസ്റ്റ്, മര്‍കസ് എന്നിവയുടെ മുഖ്യ ഉപദേഷ്ടാവ്, ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജ് പ്രിന്‍സിപ്പല്‍, ജാമിഅ സഅദിയ്യ പ്രസിഡന്‍റ്, ഉള്ളാള്‍ അടക്കം നൂറുകണക്കിന് മഹല്ലുകളുടെ ഖാസി ആയിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി എന്ന അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ 1341 റ.അവ്വല്‍ 25ന് വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവന്‍തിരുത്തിയില്‍ ജനിച്ചു. പിതാവ് സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍. ഹി. ഏഴാം നൂറ്റാണ്ടില്‍ യമനിലെ ഹളര്‍മൗത്തില്‍ നിന്ന് ഇസ്ലാമിക പ്രബോധന ദൗത്യവുമായി കേരളത്തിലെത്തിയ അഹ്മദ് ജമാലുദ്ദീന്‍ ബുഖാരിയുടെ പിന്‍ തലമുറക്കാരായ ബുഖാരി ഖബീലയിലെ അംഗം. കേരളത്തിലെ പ്രമുഖ സയ്യിദ് കുടുംബമാണ്.

കരുവന്‍തിരുത്തിയിലെ പുത്തന്‍ വീട്ടില്‍ മുഹമ്മദ് മുസ്ലിയാരില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ചു. കരുവന്‍തിരുത്തി ജുമുഅത്ത് പള്ളിയിലായിരുന്നു മുഹമ്മദ് മുസ്ലിയാര്‍ ദര്‍സ് നടത്തിയിരുന്നത്. പിന്നീട് പൊന്നുംകട്ട എന്ന പേരില്‍ പ്രസിദ്ധനായ പൊന്നാനിയിലെ കോടമ്പിയകത്ത് മുഹമ്മദ് മുസ്ലിയാര്‍ കരുവന്‍തിരുത്തിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ശിശ്യത്വം സ്വീകരിച്ചു. കൊടുവള്ളിക്കടുത്ത കളരാന്തിരിയില്‍ കോണപ്പുഴ മുഹമ്മദ് മുസ്ലിയാരുടെ ദര്‍സില്‍ ഒന്നര മാസം പഠിച്ചു. പിന്നീട് പറമ്പത്ത് ദര്‍സ് നടത്തിയിരുന്ന പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്ലിയാരുടെ അടുക്കല്‍ പഠനം തുടര്‍ന്നു. കരുവന്‍തിരുത്തി ദര്‍സില്‍ മടങ്ങിയെത്തി. എ.പി അബ്ദുറഹ്മാന്‍ എന്ന അവറാന്‍ മുസ്ലിയാരായിരുന്നു ഉസ്താദ്. പിന്നീട് പറമ്പത്തുള്ള കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ ദര്‍സിലേക്ക് മാറി. മൂന്നര വര്‍ഷക്കാലം കാടേരി അബ്ദുല്‍ കമാല്‍ മുസ്ലിയാരുടെ ശുഷ്യത്വത്തിലും പഠനം തുടര്‍ന്നു. പനയത്തില്‍ പള്ളിയിലും തൃക്കരിപ്പൂര്‍ തങ്കയം ബാപ്പു മുസ്ലിയാരുടെ ശിഷ്യനായി നങ്ങാട്ടൂരിലും പഠിക്കുകയുണ്ടായി. 

ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ദര്‍സ് നടത്തുന്നുണ്ടെന്നും അങ്ങോട്ട് പോകണമെന്നും കണ്ണിയത്ത് നിര്‍ദ്ദേശിച്ചതനുസരിച്ച് ബാഖിയാത്തിലേക്ക് പുറപ്പെട്ടെങ്കിലും വഴിക്ക് വെച്ച് യാത്ര മുടക്കേണ്ടി വന്നു. പറമ്പത്താണ് ഇ.കെ ദര്‍സ് നടത്തുന്നതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ടാമതും പറമ്പത്ത് ദര്‍സില്‍ڔതന്നെ പഠനം തുടര്‍ന്നു. തളിപ്പറമ്പിലേക്ക് മാറിയപ്പൊള്‍ അദ്ദേഹത്തിന്‍റെ കൂടെ അങ്ങോട്ടേക്കും പോയി. രണ്ടുകൊല്ലം തളിപ്പറമ്പിലും ഓതിപഠിച്ചു. തുടര്‍ന്നാണ് വെല്ലൂര്‍ ബാഖിയാത്തിലെത്തിയത്. ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത് തുടങ്ങിയവരുടെ ശിക്ഷണത്തില്‍ രണ്ടുവര്‍ഷം പഠിച്ചു. ബാഖിയാത്തില്‍ നിന്നു ഒന്നാം റാങ്കോടെ വിജയം.

വെല്ലൂരില്‍ നിന്ന് തിരിച്ചെത്തിയ ഉടനെ കാസര്‍കോട് ഖാസിയും തന്‍റെ ഉസ്താദുമായ അവറാന്‍ മുസ്ലിയാരുടെ നിര്‍ദ്ദേശമനുസരിച്ച് ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജില്‍ പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു. ഹി. 1371ലാരംഭിച്ച ആ സേവനം 60 വര്‍ഷം പിന്നിട്ടുവെങ്കിലും ഇപ്പോഴും തുടരുകയാണ്. മറ്റൊരു സ്ഥാപനത്തിലും ജോലിചെയ്തിട്ടില്ല. ഹി:1371 ല്‍ ഖാളി അന്‍സാര്‍ മുസ്ല്യാരുടെ മരണശേഷം ഉള്ളാള്‍ ഖാളിയായി സ്ഥാനമേററു. കര്‍ണ്ണാടകയിലേയും കേരളത്തിലെയും നിരവധി മഹല്ലുകളില്‍ തങ്ങള്‍ ഖാളിയാണ്.

1956 സെപ്തമ്പര്‍ 20ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗം ഉള്ളാള്‍ തങ്ങളെ മുശാവറ അംഗമായി തിരഞ്ഞെടുത്തു. 1965 ആഗസ്ത് 29ന് കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം തബ്ലീഗ് ജമാഅത്തിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയില്‍ ഉള്ളാള്‍ തങ്ങളുംڔഉള്‍പ്പെട്ടിരുന്നു. അയനിക്കാട് ഇബ്റാഹീം മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന സമസ്ത വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് 1976 നവമ്പര്‍ 29ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലം വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റായിരുന്നു. 1989ല്‍ സമസ്തയുടെ പ്രസിഡന്‍റായി. 1992ല്‍ രൂപീകൃതമായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക സമിതി ചെയര്‍മാനായും ഉള്ളാള്‍ തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഈജിപ്തിലും ഗള്‍ഫ് രാഷ്ട്രങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 

2009 ഒക്ടോബര്‍ 11ന്, ഉള്ളാളില്‍ അറുപതാണ്ടിന്‍റെ കര്‍മ സാഫല്യവുമായി തൊണ്ണൂറാം വയസ്സിലേക്ക് പ്രവേശിച്ച താജുല്‍ ഉലമയെ ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റി ആദരിച്ചു. ദര്‍ഗാ കമ്മിറ്റിയുടെ പ്രശംസാ പത്രം, അവാര്‍ഡ് എന്നിവക്കു പുറമെ ഉള്ളാളിന്‍റെ കീഴിലുള്ള മുപ്പതിലേറെ മഹല്ലുകളില്‍ നിന്ന് അനുമോദന സമര്‍പ്പണവുമുണ്ടായി.

രാമന്തളിയിലെ സയ്യിദ് അഹ്മദ് കോയമ്മ തങ്ങളുടെ പുത്രി സയ്യിദത്ത് ഫാത്തിമ കുഞ്ഞി ബീവിയാണ് ഭാര്യ. അഞ്ച് പുത്രിമാരും രണ്ട് പുത്രന്‍മാരുമുണ്ട്. 2014 ഫെബ്രുവരി ഒന്നിന് വഫാത്തായി.

അറിവിന്‍റെ അമൃത തീര്‍ഥം
ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയൂടെ ദര്‍സിനെപ്പറ്റി

പണ്ഡിത കേരളത്തിന്‍റെ അമരക്കാരന്‍, ആത്മീയ കേരളത്തിന്‍റെ സാരഥി, അനേകം ശിഷ്യ സമ്പത്തിന്‍റെ ഉടമയായ തങ്ങളുടെ സബ്ഖിന്‍റെ മാധുര്യം വരികള്‍ക്കിടയില്‍ ഒതുക്കിനിര്‍ത്താനാവില്ലെന്നറിയാം. മഹാനവര്‍കളുടെ അധ്യാപനത്തിലുള്ള കഴിവ് പഠനകാലത്ത് തന്നെ തിരിച്ചറിഞ്ഞ ഗുരു ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ സബ്ഖ് നടത്താന്‍ നിയോഗിച്ച സംഭവം സ്മരണീയമാണ്. ഒരിക്കല്‍ ഇ.കെ പറഞ്ഞു:

'തങ്ങള്‍ മുസ്ലിം, മഹല്ലി....ചഗ്മീനി... നുഖ്ബ, മുല്ലാജാമി എന്നീ കിതാബുകള്‍ ഓതിക്കൊടുക്കണം'.

'ഞാന്‍ പഠിക്കാന്‍ വന്നതാണ്'. തങ്ങള്‍ പ്രതികരിച്ചു. 'തങ്ങള്‍ക്ക് നല്ല ശൈലിയില്‍ അവ ക്ളാസ്സെടുക്കാന്‍ കഴിയും. അത് ഓതിക്കൊടുക്കുക'. ഇ.കെയുടെ സ്വരം. അങ്ങനെ, കാണുക പോലും ചെയ്തിട്ടില്ലാത്ത മുല്ലാജാമിയടക്കം ആ കാലത്തുതന്നെ ഓതിക്കൊടുത്തു. 

ഇ.കെ ആകാലത്ത് തന്‍റെ ദീര്‍ഘദൃഷ്ടിയില്‍ കണ്ട തങ്ങളുടെ സാമര്‍ഥ്യം ഇന്ന് ഉള്ളാള്‍ മദനീ കോളെജിലെ സൗരഭ്യം പരത്തുന്ന ക്ളാസ്സുകളിലൂടെ ലോകം അറിഞ്ഞു കൊണ്ടിരിക്കുന്നു. ഹിജ്റ 1371ലാണ് തങ്ങള്‍ ഉള്ളാളത്ത് ദര്‍സ് തുടങ്ങിയത്. 57 വര്‍ഷങ്ങള്‍ക്കിപ്പുറവും തടസ്സങ്ങളില്ലാത്ത ഒരു നീരുറവപോലെ അത് ഒഴുകിക്കൊണ്ടിരിക്കുന്നു. ഓതിക്കൊടുക്കുന്ന കിതാബുകളെല്ലാം തങ്ങള്‍ക്ക് ഹൃദിസ്ഥമാണ്. കാര്യമായ തയാറെടുപ്പുകളുണ്ടാവാറില്ല. ആതരത്തില്‍ ഓതിക്കൊടുത്താല്‍ ശിഷ്യന്‍മാരുടെ കുസൃതിച്ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവില്ല എന്നത് തങ്ങള്‍ക്ക് ബാധകമല്ല. എത്ര സങ്കീര്‍ണ്ണമായ ചോദ്യമാണെങ്കിലും തപ്പിത്തടവില്ലാതെ പ്രമാണ സഹിതം ഓര്‍മയുടെ അറകളില്‍ നിന്ന് പുറത്തെടുത്ത് പറഞ്ഞ് തരും. അത്രമാത്രം അഗാധമാണ് ആ പാണ്ഡിത്യം.

താജുല്‍ ഉലമ ഉറൂസിന് പ്രൗഢഗംഭീര സമാപ്തി

എട്ടിക്കുളം: നവോത്ഥാന നായകനും ആത്മീയ കൈരളിയുടെ അമരക്കാരനുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍-ബുഖാരി (ഖ.സി) തങ്ങളുടെ മൂന്നാം ഉറൂസ് മുബാറക്കിന് പ്രൗഢഗംഭിര സമാപ്തി. മൂന്ന് ദിവസങ്ങളിലായി എട്ടിക്കുളം താജുല്‍ ഉലമ നഗറില്‍ നടന്ന് വന്ന ഉറൂസ് മുബാറക്ക് മുഹിബ്ബീങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും അച്ചടക്കം കൊണ്ടും ശ്രദ്ദേയമായി. സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ ഖിറാഅത്ത് നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡന്‍റ് ഷിറിയ അലിക്കുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജമലുല്ലൈലി തങ്ങള്‍ ചേളാരി, സയ്യിദ് ഇമ്പിച്ചികോയ തങ്ങള്‍ കൊയിലാണ്ടി, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വല്ല്യാപ്പള്ളി, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍, കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി, സയ്യിദ് യു.പി.എസ് തങ്ങള്‍, പി.കെ അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, ശാഫി തങ്ങള്‍ ബാ-അലവി വളപട്ടണം, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് കെ.പി.എസ് ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ തലക്കി, സയ്യിദ് അലി തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ڔജലീല്‍ ഹാജി അജ്മാന്‍, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, യൂസുഫ് ഹാജി പെരുമ്പ, ഹാരിസ് അബ്ദുല്‍ ഖാദര്‍ ഹാജി, നാസിം ഹാജി പെരുമ്പ, ഡോ. ടി.സി ഇസ്മാഈല്‍ ചെറുവത്തൂര്‍,  ڔതുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍-ബുഖാരി കുറാ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറഞ്ഞു. 01/1/2017


ഉള്ളാൾ തങ്ങളുപ്പാപ്പയുടെ  ആശിർവാദം ജീവിതത്തിൽ അനുഗ്രഹമായി 

1989  അനിവാര്യമായ പിളർപ്പി ന്റെ കാലം പ്രസംഗ വേദികളിൽ ജീവൻ നഷ്ടപ്പെടുമോ എന്നുപോലും ഭയപ്പെട്ടിരുന്ന പ്രശ്നസങ്കീർണമായ ആ കാലഘട്ടത്തിൽ അബ്ദുറഹ്മാൻ കല്ലായിക്ക് മറുപടി പറയാൻ വിനീതനായ ഞാൻ രാമനാട്ടുകരയിൽ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരംഎത്തി.

സുന്നി പ്രസ്ഥാന ചരിത്രത്തിൽ എക്കാലവും ഏവരാലും സ്മരിക്കപ്പെടുന്ന ഒരു പരിപാടിയായിരുന്നു അത്. കല്ലേറുകളും കൂക്കുവിളികളും  പ്രസംഗത്തിനു കൊഴുപ്പുകൂട്ടി.

ആയിരക്കണക്കിന് കേസറ്റുകൾ സ്വദേശത്തും വിദേശത്തും വിറ്റഴിച്ച ആ പ്രഭാഷണം ഒരു യാത്രാ മധ്യേ ബഹുമാന്യനായ ഉള്ളാൾ തങ്ങൾ ഉപ്പാപ്പ ശൈഖുനാ എ പി ഉസ്താദിനോടൊപ്പം കാറിലിരുന്ന് കേൾക്കാനിടയായി.

ഇത് ആരാണ് എന്ന് അന്വേഷിക്കുകയും ആ വർഷം നടന്ന ഉള്ളാൾ ഉറൂസി ലേക്ക് എനിക്ക് അവസരം നല്കുകയും  ചെയ്തു. അത് ഒരു അനുഗ്രഹമായിരുന്നു.

ലക്ഷങ്ങൾ പങ്കെടുക്കുന്ന ഉള്ളാൽ ഉറൂസിൽ ഒരു വിദ്യാർത്ഥിക്ക് ആദ്യമായി ലഭിച്ച അവസരമായിരുന്നു അത്.  ആർജ്ജവത്തോടെ ധൈര്യസമേതം പ്രാസ്ഥാനിക രംഗത്ത് കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യം  കിട്ടിയത്
ഉള്ളാൾ തങ്ങൾ ഉപ്പയുടെ അനുഗ്രഹത്തോടെ ആ പ്രസംഗസ്റ്റേജി ലൂടെയാണ്. അള്ളാഹു അവരോടൊപ്പം നമ്മളെയും മുത്തു നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മുല്ലപ്പൂ മുഖം കണ്ടു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 
ആമീൻ...
നാസറുദ്ധീൻ സഖാഫി കോട്ടയം.
Leaders Profile
മൊയ്തു കിഴിശ്ശേരി Profile
IPF
+ സാമൂഹിക മുന്നേറ്റത്തിന് ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ ആവശ്യം: കാന്തപുരം
ഐ പി എഫ് ഇഫ്താര്‍ ഫീസ്റ്റ് നടത്തി
+ ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
Articles
നന്മയുടെ പക്ഷത്ത് ചേര്‍ന്നു നില്‍ക്കാം
ബാങ്കും ഇഖാമത്തും നിർവ്വഹിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില മസ്അലകൾ
ദുൽഹിജ്ജ ആദ്യ പത്ത് നാളുകളിൽ 
സ്വലാത്തുൽ ഫാതിഹ്
വീട്ടിലെ  ജമാഅത്തിന് സ്ത്രീ പുരുഷന്മാർ നിൽക്കേണ്ട രൂപം
സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് ബാഅലവി
ചേലാകർമ്മത്തിലെ ശാരീരിക ഗുണങ്ങൾ
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ലെ The Hindu പത്രത്തിന് എഴുതിയ കത്ത്
+ അവ്വാബീൻ നിസ്കാരം
+  ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം 
ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ
CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
കോവിഡാനന്തരം:  മതസ്ഥാപനങ്ങൾക്ക്  ഒരു സാമ്പത്തിക നയരേഖ
+ വിസർജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ 
ഉറങ്ങാൻ കിടക്കുമ്പോൾ 
മക്കൾ നന്നാവാൻ 
ആറു നോമ്പ്
ഫിത്‌റ് സകാത്ത്
തസ്ബീഹ് നിസ്കാരത്തിന്റെ രൂപം 
തബ്ലീഗി മർകസ് എന്ത്?
ഇമാം ശാഫിഈ (റ)ചരിത്രം
കൊറോണയെ മതത്തിന് പേടിയാണോ?
ലോകത്തെ ആദ്യത്തെ സർവകലാശാല 
ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
റജബ്ന്റെ പവിത്രത 
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
തേൻതുള്ളികളുടെ മാധുര്യം
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Islamic finance can play a key role in Post-COVID-19 economic revival
Madin Academy mega prayer meet goes online
Islamophobia in India upsets Arabs, affects ties: Saudi editor
SYS to promote veg cultivation in homes
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

Post a Comment

Previous Post Next Post