മുഹമ്മദുര്‍റസൂല്‍ (സ്വ); സമാനതകളില്ലാത്ത സവിശേഷ സാരഥ്യം-നൂറുല്‍ ഉലമ എം.എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍

മുഹമ്മദ് റസൂലുല്ലാഹി (സ്വ) ഒരു നിത്യ വിസ്മയമാണ്.  വിവിധ സവിശേഷതകളാലും അമാനുഷികതകളാലും മറ്റാര്‍ക്കും സാധ്യമാവാത്ത മഹത്വത്തിന്‍റെ വിതാനത്തിലേക്കുയര്‍ന്ന റസൂലുല്ലാഹിയെ ചരിത്രം ആദരവോടെയാണ് മുദ്രണം ചെയ്തത്.  ജനമനസ്സുകളില്‍ നന്മയുടെയും ശാശ്വത വിജയത്തിന്‍റെയും സന്ദേശം സ്ഥാപിക്കുകയെന്ന ദൗത്യം വളരെ വിജയപ്രദമായി നിര്‍വ്വഹിച്ച റസൂലുല്ലാഹി (സ്വ) ചരിത്രത്തിലെ അത്യുന്നത വ്യക്തിത്വമായി മാറി.

വിമോചനത്തിന്‍റെ എല്ലാ സാധ്യതകളും പ്രയോഗവല്‍ക്കരിച്ച മഹദ് വ്യക്തിത്വമായിരുന്നു റസൂലുല്ലാഹി (സ്വ). വിശ്വാസത്തിന്‍റെ ദൃഢതയും പൂര്‍ണതയും അവിടുന്ന് പഠിപ്പിച്ചു.   ജീവിതത്തിന്‍റെ നാനാ രംഗങ്ങളിലും ഒരു മനുഷ്യന്‍ എങ്ങിനെയാവണമെന്ന് കാണിച്ചു തന്നു. വലിയൊരു ജനസഞ്ചയത്തിന്‍റെ ആരദണീയ സാരഥിയായിരുന്നുവെങ്കിലും വിനയവും ലാളിത്യവും വെടിയാതെ ജനങ്ങളില്‍ ഒരാളായി ജീവിച്ചു. യുദ്ധങ്ങളില്‍ അനുയായികള്‍ സഹിച്ചതിലേറെ ത്യാഗം നേതാവായ റസൂലുല്ലാഹി (സ്വ) സഹിച്ചു.  വയറില്‍ ഒരു കല്ല് വെച്ച്  കെട്ടി വിശപ്പിനെ പ്രതിരോധിച്ച സ്വഹാബി കണ്ടത് രണ്ടു കല്ല് വയറില്‍ വെച്ചു കെട്ടിയ റസൂലുല്ലാഹിയെ ആണ്.  ആദര്‍ശം അധരവ്യായാമമായി മാറുന്ന ഇക്കാലത്ത്  റസൂലുല്ലാഹിയുടെ മാതൃകക്ക്  നിത്യ പ്രസക്തിയുണ്ട്. 

മാതൃകകാപരമായ ജീവിതം നയിക്കുന്നതിലൂടെ ജനമനസുകളില്‍ മാത്രമല്ല, ചരിത്രത്തിലും അദ്വീതിയ സ്ഥാനം നേടാന്‍ കഴിഞ്ഞു റസൂലുല്ലാഹി(സ്വ)ക്ക്.  നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും ആദര്‍ശദൃഢതയുമെല്ലാം റസൂലുല്ലാഹിയുടെ വ്യക്തിത്വത്തിന് മാറ്റേകുകയായിരുന്നു. ആഹ്വനാങ്ങളില്‍ അഭിമരിച്ച് അനുയായികളുടെ ചലനാത്മതകതയില്‍ ആനന്ദം കണ്ടെത്തുന്ന നേതാവായിരുന്നില്ല റസൂലുല്ലാഹി (സ്വ).

ആദരണീയവും അനുകരണീയവുമായ വ്യക്തിത്വം സ്ഥാപിച്ചതുകൊണ്ടാണ് റസൂലുല്ലാഹി ഇന്നും സ്മരിക്കപ്പെടുന്നത്. അനുയായികളല്ലാത്തവര്‍ പോലും ആദരവോടെ അംഗീകരിക്കുന്നു വെന്നതാണ് റസൂലുല്ലാഹിയുടെ വ്യതിരിക്തത.   വിമര്‍ശിക്കാനൊരുങ്ങുന്നവര്‍ പോലും പ്രോജ്ജ്വലമായ ആ വ്യക്തിത്വത്തിനു മുമ്പില്‍ നിശബ്ദരാവുന്നു. 

സ്നേഹ സമ്പന്നനായിരുന്നു അവിടുന്ന്.  കുടുംബത്തെയും അനുയായികളെയും പ്രസ്ഥാനത്തെയും ജന്മനാടിനെയുമെല്ലാം അതിരറ്റ് സ്നേഹിച്ചു. ആ വിശാല മനസ്സില്‍ എല്ലാര്‍ക്കും തുല്ല്യ ഇടമായിരുന്നു.  അവിടുത്തെ പരിഗണനയില്‍ എല്ലാവരും ഒന്നാം നിരക്കാരായിരുന്നു.  സ്നേഹിക്കാന്‍ പഠിപ്പിച്ചതിലൂടെ സ്നേഹിക്കപ്പെട്ട ആ വ്യക്തിത്വം സര്‍വ്വ സമൂഹത്തിന്‍റെയും ഇഷ്ടപാത്രമായി മാറി.

കാരുണ്യമെന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ലോകത്തിനഖിലം കാരുണ്യത്തിന്‍റെ  സ്നേഹ നിലാവായി അവിടുന്ന് പ്രഭ പരത്തി.  നിസ്സാരമെന്ന് തോന്നിയേക്കാവുന്ന പല കാര്യങ്ങളും ഗൗരവപൂര്‍വ്വം പരിഗണിക്കുന്നതിലൂടെ എല്ലാവര്‍ക്കും സാന്ത്വനമേകാന്‍ കഴിഞ്ഞു.  പക്ഷി മൃഗാദികളും മരങ്ങളും അവിടുത്തോട് ആവലാതിപ്പെട്ടത് ചരിത്രം നമ്മെ ബോധ്യപ്പെടുത്തിയതാണ്. 

വിജ്ഞാനത്തിന്‍റെ മാഹാത്മ്യത്തിലേക്ക് ജനശ്രദ്ധ ക്ഷണിക്കുകയും അറിവിന്‍റെ ലോകം കീഴടക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്ത അത്യുജ്വല പരിഷ്കര്‍ത്താവായി റസൂലുല്ലാഹി (സ്വ) വിശേഷിപ്പിക്കപ്പെടുന്നു.  എഴുത്തിന്‍റെയും വായനയുടെയും വഴിയില്‍ നാം സജീവരാകണമെന്നാണ് അവിടുന്ന് നമ്മെ പഠിപ്പിച്ചത്.  ചൈനയില്‍ പോയെങ്കിലും വിദ്യ സ്വന്തമാക്കാന്‍ ആഹ്വാനം ചെയ്ത തിരുനബിയുടെ മാതൃക ചരിത്രത്തിലെ അത്യപൂര്‍വ്വങ്ങളില്‍ ഒന്നാണ്. 

മാനവികതയുടെ എല്ലാവിധ മൂല്യവിചാരങ്ങള്‍ക്കും ജീവന്‍ നല്‍കുന്നതാണ് അവിടുത്തെ ദര്‍ശനങ്ങള്‍. ഹൃദ്യമായ ശൈലിയിലൂടെ ഉളളുണര്‍ത്തുന്ന അധ്യാപന രീതിയാവിഷ്ക്കരിച്ച് ജന മനസ്സുകളെ പ്രകാശമാനമാക്കി. മനുഷ്യ സ്നേഹവും സൗഹാര്‍ദ്ദ സമീപനവും ക്രിയാത്മകമായി ഉദ്ബോധിപ്പിച്ചു.  ആദര്‍ശ വിയോജിപ്പുമൂലം നിരന്തരം ദ്രോഹം ചെയ്ത ഒരു സ്ത്രീയുടെ ദ്രോഹപ്രവൃത്തികള്‍ ഏതാനും നാള്‍ ഇല്ലാതായപ്പോള്‍ ആ മനസ്സില്‍ ആശങ്കയുണര്‍ത്തുന്നു.  എന്തു പറ്റി ആ സ്ത്രീക്ക് എന്ന് പ്രിയ സഹചരോട് അന്വേഷിച്ചു.  അസുഖ ബാധിതയായെന്നറിഞ്ഞപ്പോള്‍ സാന്ത്വനിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്ത റസൂലുല്ലാഹിയുടെ മാനവിക പാഠങ്ങള്‍ എത്ര ഹൃദ്യം. 

യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടെയും പേരില്‍ വിശുദ്ധ ദീനിനെതിരെ കുപ്രചാരണം നടത്തുന്നവര്‍ റസൂലുല്ലാഹിയെ പഠിപ്പിച്ചിട്ടില്ലെന്നാണ് സത്യം. അന്യ മതസ്ഥരോട് സൗഹൃദം വേണമെന്ന അവിടുത്തെ അധ്യാപനം അറിഞ്ഞവരാരും ഇത്തരം ദുഷ്പ്രചാരണങ്ങള്‍ക്ക് മുതിരില്ലെന്നതാട് സത്യം. ഭൗതികവും ആത്മീയവുമായ എല്ലാ സങ്കീര്‍ണതകള്‍ക്കും റസൂലുല്ലാഹിയുടെ പാഠശാലയില്‍ പരിഹാരമുണ്ട്. ആത്മീയതക്ക് പ്രാമുഖ്യം നല്‍കി സാത്വിക ജീവിതം നയിക്കാന്‍ നാം സജ്ജരെങ്കില്‍ ഇവിടെ അസ്വസ്ഥതകളുടെ ഇരുട്ടു പരക്കില്ല. പക്ഷേ, നന്മയെ നിരാകരിക്കുന്ന വ്യവസ്ഥിതികളോടാണ് പലര്‍ക്കും  പ്രിയം.  തിന്മയുടെ ശക്തികളെയാണ് പലരും പിന്തുണക്കുന്നത്. 

ഇസ്ലാം എന്നാല്‍ ശാശ്വത വിജയത്തിന്‍റെയും സമാധാനത്തിന്‍റെയും വഴിത്താരയാണെന്ന് റസൂലുല്ലാഹിയുടെ ദര്‍ശനങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഇലാഹീ വിധിക്ക് വിധേയരായി തിന്മകളെ നിരാകരിച്ച് ആത്മീയ ദൗത്യങ്ങളും ആരാധനാ കര്‍മ്മങ്ങളും സജീവമായി നിര്‍വഹിച്ച് ഇരുലോക വിജയം ഉറപ്പു വരുത്താനാണ് റസൂലുല്ലാഹി ഉദ്ബോധിപ്പിച്ചത്. ആ പാഠശാലയില്‍ എല്ലാ സങ്കീര്‍ണതകളും കെട്ടടങ്ങുന്നു.  ആ സവിധത്തിലെത്തിയാല്‍ എല്ലാവര്‍ക്കും വിജയം ലഭ്യമാകുന്നു. 14/02/2011

ബാങ്കും ഇഖാമത്തും നിർവ്വഹിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില മസ്അലകൾ
ദുൽഹിജ്ജ ആദ്യ പത്ത് നാളുകളിൽ 
സ്വലാത്തുൽ ഫാതിഹ്
വീട്ടിലെ  ജമാഅത്തിന് സ്ത്രീ പുരുഷന്മാർ നിൽക്കേണ്ട രൂപം
സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് ബാഅലവി
ചേലാകർമ്മത്തിലെ ശാരീരിക ഗുണങ്ങൾ
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ലെ The Hindu പത്രത്തിന് എഴുതിയ കത്ത്
+ അവ്വാബീൻ നിസ്കാരം
+  ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം 
ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ
CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
കോവിഡാനന്തരം:  മതസ്ഥാപനങ്ങൾക്ക്  ഒരു സാമ്പത്തിക നയരേഖ
+ വിസർജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ 
ഉറങ്ങാൻ കിടക്കുമ്പോൾ 
മക്കൾ നന്നാവാൻ 
ആറു നോമ്പ്
ഫിത്‌റ് സകാത്ത്
തസ്ബീഹ് നിസ്കാരത്തിന്റെ രൂപം 
തബ്ലീഗി മർകസ് എന്ത്?
ഇമാം ശാഫിഈ (റ)ചരിത്രം
കൊറോണയെ മതത്തിന് പേടിയാണോ?
ലോകത്തെ ആദ്യത്തെ സർവകലാശാല 
ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
റജബ്ന്റെ പവിത്രത 
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
തേൻതുള്ളികളുടെ മാധുര്യം
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
COVID-19 flight suspensions: Indian expats from Saudi, Kuwait who are stranded in UAE get free accommodation
Islamic finance can play a key role in Post-COVID-19 economic revival
Madin Academy mega prayer meet goes online
Islamophobia in India upsets Arabs, affects ties: Saudi editor
SYS to promote veg cultivation in homes
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people

Post a Comment

Previous Post Next Post