സ്വകാര്യ സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി; പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: ഐ എ എം ഇ

മലപ്പുറം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ സ്‌കൂൾ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സ്വകാര്യ സ്‌കൂളുകളുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷൻ(ഐ എ എം ഇ) സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാറിനോടാവശ്യപ്പെട്ടു.
സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ അധ്യയന വർഷത്തെ ഭീമമായ ഫീസ് കുടിശ്ശിക പിരിച്ചെടുക്കൽ നിർത്തിവെച്ചതും പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ഇനി  ഒരറിയിപ്പുണ്ടാക്കുന്നത്  വരെ നീട്ടി  വെച്ചതുമാണ്   ഈ മേഖലയെ തകർച്ചയിലെത്തിച്ചിരിക്കുന്നത്. മാർച്ച്, ഏപ്രിൽ  മാസങ്ങളിലെ പുതിയ അഡ്മിഷനുകളാണ് സ്വകാര്യ സ്‌കൂൾ വിദ്യാഭ്യാസ മേഖലയെ പിടിച്ചുനിർത്തുന്നത്. ഈ സമയത്ത് സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഓൺലൈൻ പ്രവേശന നടപടി ക്രമങ്ങൾ ഉൾപ്പെടെ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ഫീസ് അടച്ചില്ലെന്ന കാരണത്താൽ ടി സി,  പ്രോഗ്രസ്സ് കാർഡ് എന്നിവ തടഞ്ഞു വെക്കാൻ പാടില്ല എന്ന് സർക്കാർ നിർദേശിച്ചതിനാൽ ഫീസ് കുടിശ്ശിക പിരിച്ചെടുക്കാനും കഴിയുന്നില്ല. ഇതിന് പുറമെ അടുത്ത ഒരു മാസത്തേക്ക് ഫീസ് കുടിശ്ശിക പിരിച്ചെടുക്കുന്നത് പൂർണമായും നിർത്തിവെക്കണമെന്നും നിർദേശിച്ചത് ഈ മേഖലക്ക് ഇരുട്ടടിയായിരിക്കുകയാണ്.
പതിനായിരക്കണക്കിന് അധ്യാപക അനധ്യാപക  ജീവനക്കാരാണ്  സ്വകാര്യ സ്‌കൂൾ വിദ്യാഭ്യാസമേഖലയെ ആശ്രയിച്ച് ജീവിതം പുലർത്തുന്നത്. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ വഴിയാണ് ഏപ്രിൽ, മെയ് മാസങ്ങളിലെ അവധിക്കാല ശമ്പളം നൽകിയിരുന്നത്. അഡ്മിഷൻ നിർത്തിവെക്കാനുള്ള സർക്കാർ തീരുമാനം അവരുടെ  അവധിക്കല ശമ്പളത്തെ സാരമായി  ബാധിക്കും. കൂടാതെ ഈ  മേഖലയിൽ തുടരുന്ന അനിശ്ചിതത്വം  അവരുടെ ജോലി ഭദ്രതയെ കൂടി അസാധാരണമായി  ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും   സ്വകാര്യ സ്‌കൂൾ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും  സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇതു സംബന്ധിയായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.ഐ എ എം ഇ പ്രസിഡന്റ് പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ്, ജന:സെക്രെട്ടറി എൻ മുഹമ്മദ് അലി,ട്രെഷറർ അഫ്‌സൽ കൊളാരി  സെക്രെട്ടറിയേറ്റ് അംഗങ്ങളായ നൗഫൽ കോഡൂർ, കെ എം അബ്ദുൽ ഖാദർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ വി പി എം ഇസ്ഹാഖ് എന്നിവർ ഓൺലൈൻ മീറ്റിങ്ങിൽ സംബന്ധിച്ചു.

IPF
+ സാമൂഹിക മുന്നേറ്റത്തിന് ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ ആവശ്യം: കാന്തപുരം
ഐ പി എഫ് ഇഫ്താര്‍ ഫീസ്റ്റ് നടത്തി
ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
Articles
തബ്ലീഗി മർകസ് എന്ത്?
ഇമാം ശാഫിഈ (റ)ചരിത്രം
കൊറോണയെ മതത്തിന് പേടിയാണോ?
ലോകത്തെ ആദ്യത്തെ സർവകലാശാല 
ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
റജബ് ന്റെ പവിത്രത 
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
തേൻതുള്ളികളുടെ മാധുര്യം
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

Post a Comment

Previous Post Next Post